അവൾ
ഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന നാരായണൻ ദേശായി പറഞ്ഞ കഥയുണ്ട്.ഗാന്ധിക്കും കസ്തൂർബക്കുമൊപ്പം അഹമ്മദാബാദിൽ നിന്നും വർധയിലേക്ക് പോവുകയായിരുന്നു.കട്നി റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് അത് വരെ കേൾക്കാത്ത തരത്തിലുള്ള ഒരു വിളി,
"മാതാ കസ്തൂർബാ കീ ജയ്"
ഗാന്ധിയും കസ്തൂർബയും വാതിൽക്കലേക്ക് നീങ്ങി നിന്നു.ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ മുമ്പോട്ട് വന്നു.മുഷിഞ്ഞു നാറിയ വസ്ത്രം,പല്ലുകൾ കൊഴിഞ്ഞിരിക്കുന്നു, കയ്യിൽ ഒരു മുസമ്പി നാരങ്ങയും ഉണ്ട്.ഗാന്ധിയുടെ മൂത്ത മകൻ ഹരിലാൽ ഗാന്ധി ആണ് നായകൻ.ലഹരിയിൽ മുങ്ങി അലിഞ്ഞു പോയവൻ.ഹരിലാൽ മുസമ്പി കസ്തൂർബയുടെ നേരെ നീട്ടി.
"എനിക്കൊന്നും കൊണ്ടു വന്നിട്ടില്ലേ?"ഗാന്ധി ചോദിച്ചു.
"താങ്കൾക്കൊന്നുമില്ല,അമ്മയുടെ പുണ്യത്തിന്റെ ശക്തി കൊണ്ടാണ് താങ്കൾ ഇത്രയും വലുതായത്.അത് മറക്കണ്ട".ഹരിലാൽ പറഞ്ഞു.
"അതെനിക്കറിയാം, നീ ഞങ്ങൾക്കൊപ്പം പൊരുന്നില്ലേ?"
"ഇല്ല,ഞാൻ ബായെ കാണാൻ വന്നതാണ്."
വണ്ടി നീങ്ങി തുടങ്ങിയപ്പോൾ ഹരിലാൽ തേങ്ങി കരഞ്ഞു കൊണ്ട് കസ്തൂർബയോട് പറഞ്ഞു,
"ഞാൻ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടില്ല അമ്മേ.അമ്മ മുസമ്പി തിന്നണം;അമ്മ മാത്രം.."
തെല്ല് മദ്യപിച്ചിട്ടുണ്ടെങ്കിലും ഗാന്ധിയുടെ മകൻ സുബോധത്തോടെ പറയാൻ ശ്രമിച്ച കാര്യമിതാണ്...ഈ സ്ത്രീ കാരണമാണ് നിങ്ങളുണ്ടായത്,അവളുടെ ത്യാഗം...മറന്നു പോവരുത്...
#അവൾ
#Fr.BobbyJose
ഒരക്ഷരവും വാക്കും എടുത്തു മാറ്റിയാണ് ടൈപ്പ് ചെയ്തത്.